Saturday, August 17, 2013

ഓഗസ്റ്റ്‌ ക്ലബ്ബിനെ അറിയുമ്പോള്‍ ...


                                   ഓഗസ്റ്റ്‌   ക്ലബ്ബിനെ  അറിയുമ്പോള്‍ ...
                                                                    
                                                       
  

 അനന്തപത്മനാഭനും  വേണുവും ചേര്‍ന്നണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ തീര്‍ച്ചയായും കാലികപ്രസക്തിയുള്ള വിഷയം തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

അതിന്‍റെ വിജയ-പരാജയ കണക്കെടുപ്പല്ലിവിടെ....
മറിച്ച് കാഴ്ച്ചയുടെ നേര്‍കാഴ്ച കണ്ടെത്തുവാനുള്ള ശ്രമം മാത്രം.

ചതുരംഗവും ജീവിതവും തമ്മിലുള്ള സമാനതകളിലൂടെ  പരസ്പരപൂരകാര്‍ത്ഥതലം തേടുകയാണിവിടെ.. ചതുരംഗത്തിലെ  റാണി തന്നെയാണിവിടെയും പ്രധാന കഥാപാത്രം.

ജോവാന്‍ ഓഫ്  ആര്‍ക്കും, ക്ലിയോപാട്രയും, ഇന്ദിരാ ഗാന്ധിയുമെല്ലാം പകര്‍ന്നാടിയ സ്ത്രീയുടെ മറ്റൊരു മുഖമിതിലൂടെ വെളിവാകുന്നു...

വിജയിക്കുന്ന സ്ത്രീയുടെ കഥയാണിത്‌- ചതുരംഗത്തിലും  ജീവിതത്തിലും..
സ്ത്രീയുടെ കഥ  പറഞ്ഞ് അതവളില്‍ തന്നെയവസാനിപ്പിക്കുമ്പോള്‍  ഇതൊരു
സ്ത്രീ  പക്ഷ സിനിമതന്നെയാകുന്നു..

കറുപ്പിന്‍റെയും വെളുപ്പിന്‍റെയും പശ്ചാതലത്തില്‍ പുരോഗമിക്കുന്ന കഥയില്‍
ഈ നിറങ്ങളെ പ്രതിനിധീകരിക്കുന്ന നേരിന്‍റെയും, സത്യത്തിന്‍റെയും, വഞ്ചനയുടേയും  കപടതയുടെയും കഥ തുടരുന്നു..
ആരോ നിയന്ത്രിക്കുന്ന ചതുരംഗപലകയിലെ  കരുക്കളായ മനുഷ്യജീവിതങ്ങള്‍  നിറങ്ങള്‍ക്കുവേണ്ടി കൊതിക്കുമ്പോഴുണ്ടാകുന്ന  പിരിമുറുക്കങ്ങളാണിതിലെ
അടിസ്ഥാന ഭാഷ്യം..
ജീവിതത്തിന്‍റെ അടിസ്ഥാന നിറങ്ങള്‍ കറുപ്പും വെളുപ്പും തന്നെയെന്നും വിവിധ വര്‍ണ്ണങ്ങള്‍ക്കായി മറുജന്മം തെടുന്നിടത്തുണ്ടാകുന്ന ചപലതകളാണി
തിലൂടെ തുറന്നുകാണിക്കുന്നത്.
മാനസിക-ശാരീരിക സമ്മര്‍ദ്ദത്തിലൂടെ മുന്നേറുന്ന മനസ്സുകളില്‍ ഋതുക്കള്‍  സൃഷ്ടിക്കപ്പെടുന്ന വ്യതിയാനങ്ങള്‍  വരച്ചു കാണിക്കുവാനുള്ള ശ്രമമാണിവിടെ.
കാലത്തോടൊപ്പം വ്യക്തികളുടെ കടന്നുകയറ്റം മനസ്സിനേയും ജീവിതത്തേയും
ഗ്രസിക്കുന്നുവെന്നൊരോര്‍മ്മപെടുത്തല്‍ കൂടിയാകുന്നീ ചിത്രം...

പേരിലെന്തിരിക്കുന്നുവെന്ന ഷേക്സ്പീരിയന്‍ ചിന്തകളോട്,   പേരിലാണെല്ലാ
(ശരിയോ) മെന്നൊരു ഉള്‍കാഴ്ച  നല്‍കി  നായികയ്ക്കു സാവിത്രിയെന്ന പേരു
നല്‍കി പ്രേക്ഷകനുമായ് സംവദിക്കാന്‍  അവസരം സൃഷ്ടിച്ചിരിക്കുന്നു.
സതി,സീത,ശീലാവതി,സാവിത്രി എന്നൊക്കെയുള്ള പേരു സൃഷ്ടിക്കുന്ന മുന്‍ധാരണകള്‍ ഒരളവുവരെ ചിത്രത്തിന്‍റെ ഗതിയറിയുന്നതിനു പ്രേക്ഷകനെ സഹായിക്കുന്നു.. മുന്‍ധാരണകള്‍  ചിത്രത്തിന്‍റെ പരാജയഘടകങ്ങളിലൊന്നാണ്

കടുത്തവേനല്‍  മനസ്സിനേയും ശരീരത്തേയും സമ്മര്‍ദ്ദത്തിലാക്കി  മുന്നോട്ടു നീങ്ങുമ്പോള്‍ ഒരു കുളിര്‍ തെന്നല്‍ ആരും പ്രതീക്ഷിക്കുന്നയൊന്നാകുന്നു.
ഒരു കൂരക്കുതാഴെ കഴിയും മനസ്സുകള്‍ വ്യത്യസ്ത തലത്തില്‍ ചിന്തിക്കുന്നവരെങ്കിലും(ചിന്താശേഷിയുള്ളവരെങ്കില്‍)  ചിന്തകള്‍ ജീവിതത്തെ
സ്വാധീനിക്കാതെ, പരസ്പരം മനസ്സിലാക്കാന്‍ മടിക്കും മനസ്സുകളോടെ ജീവിക്കേണ്ടി വരുന്ന വ്യവസ്ഥിതിയില്‍ ശിഥിലമാകുന്ന  കുടുംബബന്ധങ്ങളില്‍
വര്‍ദ്ധനവേറുന്നു.
ശരീരത്തോടൊപ്പം  വഴങ്ങേണ്ടയൊന്നാണ് മനസ്സുമെന്ന രതിശാസ്ത്ര സങ്കല്പങ്ങളന്ന്യമാകുന്നുവെന്നൊരോര്‍മ്മപ്പെടുത്തലും ഇതിലുണ്ട്.
യാന്ത്രികതയില്‍ നഷ്ടമാകുന്ന ശരീരഭാഷ്യവും സമരസപ്പെടുന്നൊരു മനസ്സും
ഒരളവുവരെ ഊഷ്മളമാര്‍ന്നൊരു ജീവിതത്തിനന്ന്യമാകുന്നുവെന്നു വരച്ചു
കാട്ടുന്നിവിടെ.

'പരസ്പരം' എന്ന വാക്ക് ജീവിതത്തെയെങ്ങിനെ സ്വാധീനിക്കുന്നു  അല്ലെങ്കില്‍ സ്വാധീനിക്കപ്പെടെണ്ടിയിരിക്കുന്നു എന്നൊരന്വേഷണം ഇവിടെ നടത്തുന്നുണ്ട്.
ഈ അന്വേഷണത്തെ എങ്ങിനെ വേണേലും വ്യാഖ്യാനിക്കാം- വിശ്വാസ്യതയെന്നോ ബഹുമാനമെന്നോ, തിരിച്ചറിവെന്നോ എങ്ങിനെ വേണേലും.

ഒരേ രീതിയില്‍ ചിന്തിക്കുക അല്ലേല്‍ അതിനു പ്രേരിപ്പിക്കുക എന്നതിലുപരി
ചിന്തകള്‍ പങ്കുവയ്ക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയാണിവിടെ സൂചിപ്പിക്കു
ന്നത്.

കഥപറച്ചിലൊരിടത്ത്  സംവിധായകനും രചയിതാവും കൂടി പ്രേക്ഷകനെ ചതുരംഗത്തെ ജീവവായുവായി കാണുന്ന ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോകു
ന്നുണ്ട്. ചിത്രത്തിന്‍റെ  ഗതി-വിഗതികള്‍ നിയന്ത്രിക്കാനിതിനൊന്നും ആകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

വേനലിലെരിയുന്ന മനസ്സിലേക്ക് മറ്റൊരു ഋതുവെത്തുന്നു.. ശിശിരമായി...
ശിശിര്‍ എന്ന ചെറുപ്പക്കാരന്‍റെ  രൂപത്തില്‍...പ്രതിനായകനായി..
ചന്ജ്ജല മനസ്സുകളുടെ പ്രതിഫലനമിതിലുണ്ട്..ചൂഷിത മനസ്സുകളുടെയും..
ചപലമനസ്സുകളിലെ വേനലറുതികളിലൊരു കുളിര്‍മഴയായിയൂര്‍ന്നിറങ്ങാ
നൊരുങ്ങുന്ന ശിശിരുമാര്‍ ഏറെയുണ്ടിവിടെ..

പേര് സാവിത്രിയെന്നായതുകൊണ്ടു തന്നെയാകാം, ഇതിലെ നായികയ്ക്ക്
സമ്മര്‍ദ്ദത്തേയും ചൂഷണത്തെയുമെല്ലാം  അതിജീവിക്കാനാകുന്നു!!!!!!!
(പേരിലെന്തിരിക്കുന്നു!!!!) അതെങ്ങിനെയെന്നറിയാതെ  പ്രേക്ഷകന്‍ കണ്‍ മിഴിക്കുന്നു..നായിക കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ കാണുന്ന ചിത്രത്തിലൂടെയൊ ,
അതോ ലോഗിന്‍ ചെയ്ത് അകത്തു കയറുമ്പോള്‍ കാണുന്ന ചതുരംഗശാസ്ത്ര
ത്തിലൂടെയോ? എവിടാണീയീയഭിനവ സാവിത്രി  സ്വയം തിരിച്ചറിയുന്നതെ
ന്നറിയാതെ പ്രേക്ഷകനും കുളിരണിയുന്നു..ചിത്രം തീര്‍ന്നുവല്ലോ എന്ന
സന്തോഷത്താലോ? അതോ ചെറുതെങ്കിലും വലിയൊരുദ്യമത്തിനിവര്‍ തുടക്കം
കുറിച്ചുവല്ലോ എന്നോര്‍ത്തോ?

പുരാണത്തെ പകര്‍ത്തിയിവിടെയും  നമ്മുടെ ആധുനിക സാവിത്രിയും മനസ്സിനെ സ്ഫുടം ചെയ്യുന്നുണ്ട്..ശരീരത്തേയും..
വേനലിലെയാ പെരുമഴയെ തന്‍റെ മനസ്സിലേക്കും ശരീരത്തേക്കും സന്നിവേശി
പ്പിച്ച് വ്യക്തമായ വിജയങ്ങളുടെ  പടവിലൂടെ കയറി തുടര്‍ച്ചയായ  പരാജയ
ങ്ങള്‍ക്കൊടുവില്‍  വീണ്ടും മറ്റൊരു തിളങ്ങുന്ന വിജയത്തിന്‍റെ പെരുമഴ
തിളക്കത്തില്‍..വേനലിന്‍റെ പെരുമഴ കിലുക്കത്തില്‍ മനസ്സിലെ കളകളെ പിഴു
തെറിയുന്നിടത്ത്  ചിത്രമവസാനിക്കുമ്പോള്‍  ഞാനും പറയുന്നു..
നന്നായി യീ ഉദ്യമം......

വാല്‍ക്കഷണം :
പത്മരാജന്‍റെ മകന്‍ എന്ന ലേബലില്‍ നിന്നും അനന്തപദ്മനാഭനെ ഒഴിച്ചു നിറുത്തി കൊണ്ടു പറയട്ടെ....സര്‍ഗ്ഗശേഷിയും ചിന്താശേഷിയും ഒത്തുചേര്‍ന്ന
താങ്കളില്‍ നിന്നും കുറച്ചുകൂടി ഗൗരവമായ രചനകള്‍ പ്രതീക്ഷിക്കുന്നു..
ഒപ്പം സംവിധായകനോട്....ലോക സിനിമയെ അറിയാന്‍ ശ്രമിക്കുകയും വില
യിരുത്തുകയുമൊക്കെ ചെയ്യുന്നതിനാലാകാം,  സിനിമയില്‍ പലയിടത്തും
ആ സ്പര്‍ശം സൃഷ്ടിക്കുകയോ സൃഷ്ടിക്കപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്..

ഇതെല്ലാം ഒഴിച്ചു നിറുത്തിയാല്‍ പറയാം... ഇതൊരു നല്ല സിനിമ.........





 

No comments: