Friday, December 6, 2013

മടക്കയാത്ര ഇല്ലാതെ മണ്ടേല 


ആ സ്പന്ദനം നിലച്ചിരിക്കുന്നു...
നൂറ്റാണ്ടിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു മഹത് ജീവിതങ്ങള്‍...
മഹാത്മാവും മണ്ടേലയും...
രണ്ടാമനും പടിയിറങ്ങുന്നു...
മണ്ടേല..
ഒരു പാഠപുസ്തകമായിരുന്നു...
തലമുറകള്‍ക്ക്..
ആര്‍ദ്രത നഷ്ടമാകുന്ന സമൂഹ മനസാക്ഷിയോടുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ആ ജീവിതം.
ആ പേര്‍ പോലും ഉച്ചരിക്കാന്‍ യോഗ്യതയുള്ളവര്‍ ലോക രാഷ്ട്രീയത്തില്‍ 
തന്നെ ഇല്ലെന്നുള്ളതാണ്  യാഥാര്‍ഥ്യം.
കളങ്കരഹിതമായ നീണ്ട പൊതു ജീവിതത്തിനിടയിലെ മൂന്നു ദശവര്‍ഷക്കാലം 
കാരാഗൃഹത്തില്‍  കഴിച്ചുകൂട്ടേണ്ടി വന്നെങ്കിലും  കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാകയായിരുന്നു  അദ്ദേഹം.
ലോകത്തെയറിയുന്ന,
സ്നേഹവും
ദയയും
ക്ഷമയും 
നന്മയും 
വാത്സല്യവും 
ആര്‍ദ്രതയും 
മനസ്സിലല്‍പ്പമെങ്കിലും സൂക്ഷിക്കുന്നയാര്‍ക്കും ഈ മടക്കയാത്രയില്‍ വിതുമ്പാ
തിരിക്കാനാകില്ല.
മരണമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുമ്പോള്‍ തന്നെ  അവയവശേഷിപ്പി
ക്കുന്ന ശൂന്യത പലപ്പോഴും നികത്തപ്പെടാനാകുന്നതല്ല.
സമൂഹ മനസാക്ഷിയുടെ ചിന്താധാരയില്‍ നന്മയുടെ വിത്തുകള്‍ പാകി മണ്‍
മറഞ്ഞ ആ മഹാരഥനു നമുക്കു നല്‍കാനാകുന്നത് നന്മയുടെ വിത്തുകള്‍ മനസ്സുകളില്‍ മുളപ്പിക്കുക എന്നത് തന്നെയാണ്.
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല...
കടമയാണ് പ്രധാനം.
ഓരോ മനസ്സിലും ആ വിത്തുകള്‍ മുളയ്ക്കട്ടെ...
വരും തലമുറയ്ക്കായി നമുക്കും നന്മകള്‍ കരുതി വയ്ക്കാം..
വിട..

1 comment:

ajith said...

നമ്മുടെ കാലത്ത് ജീവിച്ചിരുന്ന മഹാത്മാവ്
ആദരാഞ്ജലികള്‍